കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിന്റെ പേരിൽ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബ്രിട്ടീഷുകാരന്‍റെ മുമ്പിൽ തോൽക്കാത്ത കോൺഗ്രസ് ബിജെപിയുടെ മുന്നിൽ തോൽക്കില്ലെന്നും അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും ഇഡിയെ ഉപയോഗിച്ച് പക തീർക്കുകയാണെന്നും വേണുഗോപാൽ വിമർശിച്ചു. 365 ദിവസം ഇ ഡി ചോദ്യം ചെയ്താലും കുറ്റം ചെയ്യാത്തതിനാൽ ഭയമില്ലെന്നും എന്നാൽ ഏതെങ്കിലും ഒരു ബിജെപിക്കാരനെതിരെ കേസ് എടുത്തോ എന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
കെ ടി ജലീലിന്റെ വിവാദ പ്രസ്താവനയോട് സിപിഎമ്മിന് എന്ത് നിലപാടാണെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്ത് പറഞ്ഞാലും പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമെന്ന പുതിയ ശൈലിയാണ് ഇപ്പോള്‍ സിപിഎം സ്വീകരിക്കുന്നതെന്നും പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പാട് സമാനതകൾ ഉള്ള നേതാക്കളാണെന്നും വേണുഗോപാല്‍ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |