ചെന്നൈ: എൽ.ഐ.സി ദക്ഷിണമേഖലാ സോണിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെന്നൈ അണ്ണാശാലയിലെ എൽ.ഐ.സി ബിൽഡിംഗ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ദക്ഷിണമേഖലാ സോണൽ മാനേജർ ജി.വെങ്കട്ടരമണൻ ദേശീയപതാക ഉയർത്തി. ഗ്ളോബൽ ഫോർച്യൂൺ 500 കമ്പനികളിലൊന്നായി എൽ.ഐ.സിയെ ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ജീവനക്കാരെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു.
ഡിജിറ്റൽ സേവനങ്ങൾ എൽ.ഐ.സി ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഗത പെൻഷൻ പോളിസി ഉടമകളായ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നേടാൻ പ്രയോജനകരമായ ജീവൻ സാക്ഷ്യ മൊബൈൽ ആപ്പ്, പാൻ-ഡേറ്റാ രജിസ്‌ട്രേഷൻ ഉൾപ്പെടെ സാദ്ധ്യമാക്കുന്ന www.licindia.in, പേമെന്റ് കളക്ഷനുകൾക്കായി ജി-പേ, പേടിഎം, ആമസോൺ പേ ഉപയോഗം എന്നിങ്ങനെ നിരവധി സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോളിസി വിതരണത്തിൽ ഇന്ത്യയിൽ ദക്ഷിണമേഖലയ്ക്കാണ് ഒന്നാംസ്ഥാനം. ജൂൺ 30ലെ കണക്കുപ്രകാരം 2.82 ലക്ഷം പോളിസികളിലൂടെ 748.04 കോടി രൂപ സമാഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |