തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിൽ സി.പി. ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ എതിർപ്പ് അറിയച്ചതോടെ, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ സാഹചര്യത്തിൽ സർക്കാരിന് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും?. ലോകായുക്ത ഭേദഗതിക്കെതിരെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട് ശരി വയ്ക്കുന്നതാണ് സി.പി .ഐ മന്ത്രിമാരുടെ നടപടി. ഈ വിഷയത്തിൽ അവരുടെ നിലപാട് സ്വാഗതാർഹമാണ്. മന്ത്രിസഭയിലെയും ഇടതുമുന്നണിയിലെയും രണ്ടാമത്തെ കക്ഷിയായ സി.പി. ഐ എതിർപ്പ് പ്രകടിപ്പിച്ച സാഹര്യത്തിൽ ,ലോകായുക്ത ഭേദഗതി ബില്ല് നിയമസഭയിൽ അവതരിപ്പിക്കാതിരിക്കാനുള്ള ആർജ്ജവം സർക്കാർ കാട്ടണം. ഏകപക്ഷീയ നിലപാടുമായി സർക്കാരും മുഖ്യമന്ത്രിയും മുന്നോട്ട് പോയാൽ, രാഷ്ട്രീയമായി എന്തു നിലപാട് സി.പി. ഐ സ്വീകരിക്കുമെന്ന് അവരുടെ നേതൃത്വം തീരുമാനിക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |