SignIn
Kerala Kaumudi Online
Sunday, 28 April 2024 3.31 AM IST

പ്ലാന്റ് സ്ഥാപിക്കാൻ ഇടമില്ല, കാറ്റുപോയി സിറ്റി ഗ്യാസ്

gan

കൊല്ലം: ഇന്ധന വിലവർദ്ധനവിനിടയിൽ ജനങ്ങൾക്ക് അല്പം ആശ്വാസമാകുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ ഇഴയുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലും അടുത്തമാസം പദ്ധതി കമ്മിഷൻ ചെയ്യാനിരിക്കെ ജില്ലയിൽ ആദ്യ സ്ഥിരം പ്ലാന്റ് സ്ഥാപിക്കാൻ പോലും ഇടം ലഭിച്ചിട്ടില്ല.

ചവറ, ചാത്തന്നൂർ, കൊല്ലം എന്നിവിടങ്ങളിലാണ് അദ്യഘട്ടത്തിൽ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിൽ ഒരിടത്ത് പോലും സ്ഥലം ഉറപ്പാക്കാനായിട്ടില്ല. സി.എൻ.ജി വലിയ അളവിൽ കെ.എം.എം.എല്ലിനും ആവശ്യമാണ്. അതുകൊണ്ട് തന്നെ കെ.എം.എം.എല്ലിന്റെ അധീനതയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് ആദ്യ പ്ലാന്റ് ലക്ഷ്യമിട്ടിരുന്നത്.

പക്ഷേ ഇതുവരെ വ്യവസായ വകുപ്പിൽ നിന്ന് ഇതിനുള്ള അനുമതി ലഭിച്ചിട്ടില്ല. പള്ളിമുക്ക് മീറ്റർ കമ്പിനി, ചാത്തന്നൂർ വ്യവസായ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള അപേക്ഷയും വ്യവസായ വകുപ്പിന്റെ പരിഗണനയിലാണ്. സ്ഥലം ലഭിച്ച് ഒരു വർഷത്തിനുള്ളിലേ പ്ലാന്റ് സജ്ജമാവുകയുള്ളു.

പൈപ്പ് ലൈനുകളിലൂടെ വിതരണം

1. എറണാകുളത്ത് നിന്ന് ടാങ്കർ ലോറിയിൽ എത്തിക്കുന്ന സമ്മർദ്ദിത പ്രകൃതി വാതകം സംഭരിച്ച് പൈപ്പ് ലൈൻ വഴി കടത്തിവിടാനുള്ള പ്ലാന്റാണ് സ്ഥാപിക്കേണ്ടത്

2. ഈ പ്ലാന്റിൽ നിന്നാണ് വീടുകളിലേക്ക് പ്രകൃതി വാതകം എത്തിക്കുക

3. പ്ലാന്റ് നിർമ്മാണത്തിനൊപ്പം വീടുകളിലേക്കുള്ള പൈപ്പ് ലൈനും സ്ഥാപിക്കും

4. പ്ലാന്റ് സജ്ജമാകുമ്പോൾ തന്നെ പ്രകൃതി വാതക വിതരണവും ആരംഭിക്കും

5. എറണാകുളത്തെ ഗെയിൽ പ്ലാന്റിൽ നിന്ന് ആലപ്പുഴ, കൊല്ലം വഴി പാറശാലയിലേക്ക് പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു

6. ഈ പൈപ്പ് ലൈൻ വന്നാലും പ്ലാന്റുകൾ നിലനിൽക്കും

കുരുക്കഴിഞ്ഞ് കരുനാഗപ്പള്ളി

ജില്ലയിൽ ആദ്യം പദ്ധതി നടപ്പാക്കുന്ന കരുനാഗപ്പള്ളിയിലേക്ക് പ്രകൃതി വാതകം സംഭരിക്കാൻ താത്കാലിക പ്ലാന്റിനുള്ള സ്ഥലത്തിന്റെ കാര്യത്തിൽ ഏകദേശ ധാരണയായി. കരുനാഗപ്പള്ളിയിൽ സ്ഥലം ലഭിക്കാത്തതിനാൽ ചവറ പന്മനമനയിലായിരിക്കും പ്ലാന്റ് സ്ഥാപിക്കുക. കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ രണ്ടായിരം വീടുകൾക്കാകും ആദ്യഘട്ടത്തിൽ കണക്ഷൻ. കണക്ഷനൊപ്പം സ്ഥാപിക്കുന്ന മീറ്ററിലെ റീഡിംഗ് അനുസരിച്ച് മാസം തോറും പണമടയ്ക്കണം.

ആദ്യഘട്ട ചെലവ് ​- ₹ 6500

എൽ.പി.ജിയേക്കാൾ വിലക്കുറവ് - 25-30 %

ഗുണങ്ങൾ

 വീടുകളിലെത്തി കണക്ഷൻ രജിസ്ട്രേഷൻ

 തുക ഘട്ടംഘട്ടമായി അടയ്ക്കാം

 ഒരു പ്രദേശത്തെ എല്ലാവർക്കും ഒരുമിച്ച് കണക്ഷൻ

 മുടങ്ങാതെ വിതരണം, അപകടരഹിതം

കെ.എം.എം.എൽ, ഐ.ആർ.ഇ എന്നീ സ്ഥാപനങ്ങൾക്ക് വൻതോതിൽ സി.എൻ.ജി ആവശ്യമായതിനാലാണ് ആദ്യ പ്ലാന്റ് ചവറയിൽ സ്ഥാപിക്കുന്നത്.

ജില്ലാ ഭരണകൂടം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.