പത്തനംതിട്ട : ചെറുമകനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അടൂർ സ്വദേശി രാജു (62) നെ പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ വിവിധ വകുപ്പുകളിലായി 51 വർഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പ്രതിയുടെ പ്രായവും രോഗാവസ്ഥയും പരിഗണിച്ച് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രുപ പിഴയും ഒടുക്കിയാൽ മതി. ജൂലായിൽ പ്രതിയോടൊപ്പം ഒരാഴ്ച താമസിച്ചപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് കൗൺസിലറുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ പോക്സോ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. ഏനാത്ത് സി.ഐ പി.എസ്. സുജിത്താണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |