SignIn
Kerala Kaumudi Online
Saturday, 27 July 2024 8.15 AM IST

മലയിൻകീഴിൽ വഴക്കിനിടെ അടിയേറ്റ് അബോധാവസ്ഥയിലായ 63കാരൻ മരിച്ചു, മർദ്ദിച്ച മൂത്തമകൻ കസ്‌റ്റഡിയിൽ

crime

വിളവൂർക്കൽ: അബോധാവസ്ഥയിൽ 11 ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന 63കാരൻ മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രനാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മകന്റെ മർദ്ദനത്തിലാണ് രാജേന്ദ്രന് തലയ്‌ക്ക് പരിക്കേറ്റതെന്ന് ബന്ധു നൽകിയ മൊഴിയെ തുടർന്ന് രാജേന്ദ്രന്റെ മൂത്തമകൻ രാജേഷി(42)​നെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. മേയ് നാലിന് ഉച്ചയോടെയാണ് രാജേന്ദ്രനെ അബോധാവസ്ഥയിൽ മകൻ രാജേഷ് ആശുപത്രിയിലെത്തിച്ചത്. 108 ആംബുലൻസിലാണ് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ഐ.സി.യുവിലെത്തിച്ചത്.

11 ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മദ്യപിച്ച് വന്ന രാജേന്ദ്രനും രാജേഷും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ രാജേഷിന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റു. മൃതദേഹ പരിശോധനാ ഫലം ലഭിച്ച ശേഷമാകും രാജേന്ദ്രന്റെ മരണകാരണം വ്യക്തമാകുക. സുധയാണ് രാജേന്ദ്രന്റെ ഭാര്യ. രാജീവ്,​ സജ്ജീവ്,​ താര എന്നിവർ മറ്റ് മക്കളാണ്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME, HIT, DEAD, MAN DIED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.