പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, നാടോടി മന്നൻ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് മൈഥിലി. താനുമായി ബന്ധപ്പെട്ടുണ്ടായ ഗോസിപ്പുകളോടും താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ.
ഗോസിപ്പുകൾക്ക് മറുപടി നൽകാൻ പോയാൽ ഭാഗ്യലക്ഷ്മിയെപ്പോലെ തല്ലിത്തീർക്കേണ്ടിവരുമെന്ന് നടി പറയുന്നു. പതിനേഴാം വയസിൽ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേൾക്കുകയാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൈഥിലി വെളിപ്പെടുത്തി.
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തൊരാൾ പല തരത്തിൽ തന്നെ ടോർച്ചർ ചെയ്‌തെന്നും മൈഥിലി പറയുന്നു. സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലമായിരുന്നു. അയാൾ ലൊക്കേഷനിൽ വന്ന് ബഹളമുണ്ടാക്കിയതോടെ 2012ൽ അമ്മ സംഘടന ഇടപെട്ടാണ് പരാതി നൽകിയത്. കേസ് കോടതിയിലെത്തി, കാര്യങ്ങളെല്ലാം മജിസ്‌ട്രേറ്റിന് മുന്നിൽ വിവരിച്ചു.
90 ദിവസം വിചാരണ തടവുകാരനായി ജയിലിൽ കിടന്ന അയാൾ ജാമ്യം കിട്ടി പുറത്തിറങ്ങി. ഇതേ വ്യക്തിയിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെൺകുട്ടി കോടതിയിൽ മൊഴി നൽകാൻ എത്തിയിരുന്നു. അപ്പോഴാണ് ഇതിനുപിന്നിൽ വൻസംഘമുണ്ടെന്ന് മനസിലായത്. കേസിന്റെ വിധി വരുമ്പോൾ സത്യം എല്ലാവർക്കും മനസിലാകുമെന്നും നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |