രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് പുനരാരംഭിച്ചു
എം..ടി. വാസുദേവൻ നായരുടെ ചെറുകഥകൾ കോർത്തിണക്കി ഒരുക്കുന്ന ആന്തോളജിയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന ചിത്രത്തിന്റെ പാലക്കാടെ ലൊക്കേഷനിൽ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും. മൂന്നു ദിവസം ലൊക്കേഷനിൽ മമ്മൂട്ടി ഉണ്ടാവും. ആഗസ്റ്റ് 28ന് മമ്മൂട്ടി ബി. ഉണ്ണിക്കൃഷ്ണന്റെ ക്രിസ്റ്റഫറിൽ ജോയിൻ ചെയ്യും. കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പിന്റെ ചിത്രീകരണം ശ്രീലങ്കയിലാണ് ആരംഭിച്ചത്.
പി.കെ. വേണുഗോപാൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശ്രീലങ്കയിൽ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിൽ ഉണ്ടായ മകൾ എന്ന് കരുതപ്പെടുന്ന പെൺകുട്ടിയെ കുറിച്ച് ഒരു മുതിർന്ന പത്രപ്രവർത്തകന്റെ ഒാർമ്മയാണ് ചിത്രത്തിന്റെ പ്രമേയം. പുത്തൻ പണത്തിനുശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതേസമയം വൻ താരനിരയിൽ ഒരുങ്ങുന്ന ക്രിസ്റ്റഫറിൽ മമ്മൂട്ടി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ രാരം വിനയ് റായ് ആണ് പ്രതിനായകൻ. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, ജിനു എബ്രഹാം, അദിതി രവി, വിനീത കോശി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ആർ.ഡി ഇലുമിനേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ഉദയകൃഷണ രചന നിർവഹിക്കുന്നു. ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. ബയോഗ്രഫി ഒഫ് എ വിജിലന്റ് കോപ്പ് എന്നാണ് ടാഗ് ലൈൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |