SignIn
Kerala Kaumudi Online
Friday, 26 April 2024 1.13 PM IST

പോക്‌സോ കേസ്: പാസ്റ്റർക്ക് ജീവിതാന്ത്യം വരെ തടവു ശിക്ഷ

paster
ജോസ് പ്രകാശ്

മഞ്ചേരി: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ ഒരു കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ആൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത പാസ്റ്റർ തിരുവനന്തപുരം ബാലരാമപുരം മുടവൂർപാറ കാട്ടുകുളത്തിൻകര ജോസ് പ്രകാശിനെ (51) മഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി പി.ടി. പ്രകാശൻ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചു. 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുകയിൽ രണ്ടുലക്ഷം രൂപ പെൺകുട്ടിക്കും 50,000 രൂപ ആൺകുട്ടിക്കും നൽകണം.

2016 ഫെബ്രുവരി 17, 18, മാർച്ച് എട്ട് തീയതികളിലായിരുന്നു സംഭവം. പെരിന്തൽമണ്ണ പെന്തക്കോസ്ത് മേഖലാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതി. ഇവിടെ വച്ച് പരിചയപ്പെട്ട കുടുംബത്തിലെ രണ്ടു കുട്ടികൾക്ക് ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥന ആവശ്യമാണെന്നും പറഞ്ഞ് വീട്ടിലെത്തിയ പ്രതി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. പിറ്റേന്ന് പ്രത്യേക പ്രാർത്ഥനയ്ക്കെന്നു പറഞ്ഞ് കിടപ്പുമുറിയിൽ കൊണ്ടുപോയി 13കാരിയെ പീഡിപ്പിച്ചു. മാർച്ച് എട്ടിന് ബന്ധുവിന്റെ വീട്ടിൽ വച്ചും പീഡിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POCSO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.