വാഷിംഗ്ടൺ : ഇന്ത്യൻ സ്ത്രീകളെ വംശീയമായി അധിക്ഷേപിച്ച മെക്സിക്കൻ അമേരിക്കൻ യുവതി പിടിയിൽ. എസ്മറാൾഡ അപ്ടൺ എന്ന യുവതിയാണ് പിടിയിലായത്. ടെക്സാസിൽ വച്ചാണ് ഇവർ നാല് ഇന്ത്യൻ വനിതകളോട് അപമര്യാദയായി പെരുമാറുകയും, കയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് യുവതിയെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ടെക്സാസിലെ ഡാലസിലെ പാർക്കിംഗ് സ്ഥലത്താണ് സംഭവം. 'ഇന്ത്യയിലേക്ക് മടങ്ങുക' എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇവർ ഇന്ത്യൻ വംശജരെ ആക്രമിച്ചത്.
This is so scary. She actually had a gun and wanted to shoot because these Indian American women had accents while speaking English.
— Reema Rasool (@reemarasool) August 25, 2022
Disgusting. This awful woman needs to be prosecuted for a hate crime. pic.twitter.com/SNewEXRt3z
'നിങ്ങൾ ഇന്ത്യക്കാർ എല്ലായിടത്തും ഉണ്ട്, ഞാൻ നിങ്ങളെ ഇന്ത്യക്കാരെ വെറുക്കുന്നു. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നു, അവർക്ക് മെച്ചപ്പെട്ട ജീവിതം വേണം,' എസ്മറാൾഡ അപ്ടൺ വീഡിയോയിൽ പറയുന്നത് കാണാം. സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്ത വീഡിയോയിൽ ഇന്ത്യക്കാർ അമേരിക്കയെ നശിപ്പിക്കുകയാണെന്നും, അതിനാൽ ഇന്ത്യയിലേക്ക് മടങ്ങൂ എന്നും യുവതി ആക്രോശിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ അമേരിക്കയിലെ ഇന്ത്യൻ വംശജർ ആശങ്കയിലായിരുന്നു. എന്നാൽ ഇന്ത്യൻ വംശജരായ സ്ത്രീകൾ ശാന്തതയോടെയാണ് അക്രമിയോട് പ്രതികരിച്ചത്.
ഇന്ത്യക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ഇന്നലെ ഉച്ചയോടെയാണ് എസ്മറാൾഡ അപ്ടണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം, ദേഹോപദ്രവം, ഭീകരാക്രമണ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇവർക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |