കോട്ടയം. ജില്ലയിൽ നിരവധി നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ചതായി ഹരിതമിഷൻ അവകാശപ്പെട്ടു. ഇനി ഞാനൊഴുകട്ടെ പദ്ധതി വഴി പുതുതായി 570 കിലോമീറ്റർ നീളത്തിലാണ് നീർച്ചാലുകൾ വെട്ടിയത്. ഇതു വഴി കൂടുതൽ ഒഴുക്കുണ്ടായി. കൂടുതൽ പ്രദേശങ്ങളിൽ നെല്ലുദ്പാദനത്തിനും വഴിയൊരുക്കി. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിവഴി നടപ്പാക്കിയ തടയണ നിർമ്മാണം, കിണർ റീ ചാർജിംഗ്, മഴക്കുഴി നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും ജലസുരക്ഷയ്ക്ക് മുതൽക്കൂട്ടായി. ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ കോട്ടയമാണ് മുന്നിൽ.
2019ഡിസംബർ 19 നാണ് ഇനി ഞാനൊഴുകട്ടെ കാമ്പയിൻ ആരംഭിച്ചത്. ജലാശയങ്ങൾ മാലിന്യമുക്തമാക്കുന്ന 'തെളിനീരൊഴുകും നവകേരളം' പദ്ധതി ജില്ലയിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തുടക്കം കുറിച്ചു.
മലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി പൊതുജന പങ്കാളിത്തത്തോടെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജലനടത്തം സംഘടിപ്പിച്ചു. സ്കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തി. കൂടുതൽ തരിശുഭൂമി കൃഷിയോഗ്യമാക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ഹരിത മിഷൻ കോഒാർഡിനേറ്റർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |