ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ഇൻഷ്വറൻസ് കമ്പനിയായ എൽ. ഐ.സി 67-ാം വയസിലേയ്ക്ക്. 1956ൽ അഞ്ചുകോടി മൂലധനവുമായി തുടക്കം കുറിച്ച എൽ. ഐ.സി കുറഞ്ഞചെലവിൽ ജീവിത സുരക്ഷയെന്ന സന്ദേശം രാജ്യത്തുടനീളം എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
42, 30,616 കോടിയുടെ ആസ്തിയും 37,35,759 കോടിയുടെ ലൈഫ് ഫണ്ടുമാണ് നിലവിൽ എൽ. ഐ.സിക്കുള്ളത്. ഇൻഷ്വറൻസ് മേഖലയിലെ
ആദ്യ വർഷ പ്രിമിയ വരുമാനത്തിന്റെ 63.25ശതമാനവും പോളിസികളുടെ എണ്ണത്തിന്റെ 74.62 ശതമാനവും എൽ. ഐ.സിയുടെ കൈവശമാണ്.
2021-22 സാമ്പത്തിക വർഷത്തിൽ എൽ. ഐ.സി 2.17 കോടി പുതിയ പോളിസികൾ വിറ്റഴിച്ച് ആദ്യവർഷ പ്രിമിയ വരുമാനത്തിൽ 7.92 ശതമാനം വളർച്ച കൈവരിച്ചു. 1.98 ലക്ഷം കോടിയാണ് ഈയിനത്തിൽ ലഭിച്ചത്. ഈ വർഷം എൽ. ഐ.സി ആദ്യ വർഷ പ്രിമിയത്തിന്റെ വിപണിയിലെ 64.96 ശതമാനം കൈയടക്കി.
2021-22 സാമ്പത്തിക വർഷം 267.23 ലക്ഷം ക്ളെയിമുകൾ തീർപ്പാക്കിയതിലൂടെ 1,92,568 കോടി രൂപ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |