ന്യൂഡൽഹി: കേരളത്തിലും ഇരട്ട എൻജിൻ സർക്കാർ വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിൽ ചിലർ വിറളി പൂണ്ടിരിക്കുകയാണെന്നും, അതാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ മകനെതിരായ വാർത്തയ്ക്ക് പിന്നിലെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ആരോപിച്ചു.
വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൂടെ കേരളത്തിന് എക്കാലവും ഓർമ്മിക്കാവുന്ന ഓണസമ്മാനം നൽകിയാണ് പ്രധാനമന്ത്രി മടങ്ങിയത്. പൂർണയോഗ്യതയുള്ള ചെറുപ്പക്കാരൻ ജോലി നേടിയാൽ അത് ബന്ധുനിയമനത്തിന്റെ പട്ടികയിൽപ്പെടുത്തുന്നത് സി.പി.എമ്മിന് വിടുപണി ചെയ്യലാണ്. ഇടതുപക്ഷ മാദ്ധ്യമങ്ങളുടെ ദാസ്യപ്പണിക്ക് ബി.ജെ.പിയുടെ കുതിപ്പിനെ തടയാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |