യു.എ. ഇ: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ രോഹിത് ശർമ്മയും കെ.എൽ. രാഹുലുമാണ് പുറത്തായത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിതും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
ഓപ്പണിംഗ് കൂട്ടുകെട്ടിൽ രോഹിത് ശർമ്മയും കെ.എൽ. രാഹുലും ആദ്യ ആറ് ഓവറുകളിൽ 54 റൺസ് നേടി, രോഹിത് ശർമയുടെ (15 പന്തിൽ 28) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നാലെ കെ എൽ. രാഹുൽ (20 പന്തിൽ 28) മടങ്ങി. ഇന്ത്യ ഏഴ് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെടുത്തിട്ടുണ്ട് . സൂര്യകുമാർ യാദവ് (4), വിരാട് കോഹ്‌ലി (5) എന്നിവരാണ് ക്രീസിൽ.
.അവേഷ് ഖാൻ, രവീന്ദ്ര ജഡേജ, ദിനേശ് കാർത്തിക് എന്നിവർക്ക് പകരം ഹാർദിക് പാണ്ഡ്യ, രവി ബിഷ്‌ണോയ്, ദീപക് ഹൂഡ എന്നീ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. പരിക്കേറ്റ ഷാനവാസ് ദഹാനിക്ക് പകരം മുഹമ്മദ് ഹസ്‌നൈൻ ഇറങ്ങിയതോടെ പാകിസ്ഥാനും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആഗസ്റ്റ് 28 ന് പാകിസ്ഥാനെ നേരിട്ടപ്പോൾ മൂന്ന് വിക്കറ്റ് വീഴ്ത്തി പുറത്താകാതെ 33 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. താരങ്ങൾ പരിക്കിന്റെ പിടിയിലാകുന്നത് ഇരു ടീമുകൾക്കും നിർണായക മത്സരങ്ങളിൽ തലവേദനയായി മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |