ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ ഒരു ദേശീയ ദിനപത്രത്തിനോട് നടത്തിയ പരാമർശം വിവാദമായതോടെ ജഡ്ജിയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി നിയമ മന്ത്രി കിരൺ റിജിജു രംഗത്തെത്തി . ഒരു പൊതു ഇടത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ മുഖം എനിക്കിഷ്ടമല്ലെന്ന് പറഞ്ഞാൽ ഒരു കാരണവും പറയാതെ റെയ്‌ഡിനും തന്നെ അറസ്റ്റ് ചെയത് ജയിലിലാക്കാനും കാരണമാകുമെന്നായിരുന്നു ജസ്റ്റിസിന്റെ പരാമർശം. ജനാധിപത്യത്തിൽ സർക്കാരിനെ വിമർശിക്കാനുള്ളത് മൗലികാവകാശമാണ്. അത് ആർക്കും മൂടിവെക്കാൻ കഴിയില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് നിയമ മന്ത്രി രംഗത്തെത്തിയത്. ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ ഒരു നിയന്ത്രണവുമില്ലാതെ എല്ലായ്പ്പോഴും ശ്രമിക്കുന്ന ആളുകളാണ് അഭിപ്രായ സ്വാതന്ത്യത്തെ കുറിച്ച് കരയുന്നത്. അവർ ഒരിക്കലും കോൺഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കുറിച്ച് മിണ്ടില്ല. മാത്രമല്ല ചില പ്രാദേശിക പാർട്ടികളുടെ മുഖ്യമന്ത്രിമാരെ വിമർശിക്കാൻ ധൈര്യപ്പെടില്ല. മുൻ സുപ്രീംകോടതി ജഡ്ജി ഈ പരാമർശം ശരിക്കും നടത്തിയോ എന്ന കാര്യമറിയില്ല. നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹം സേവിച്ചിരുന്ന സംവിധാനത്തെ അപകീർത്തിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തതതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |