SignIn
Kerala Kaumudi Online
Friday, 26 April 2024 3.06 PM IST

കണ്ണൂരിലെ  തടവുകാരെ  പൂട്ടാൻ   സ്പെഷ്യൽ  വാച്ച്  വരുന്നു,  രക്ഷപ്പെടാനോ   ആക്രമിക്കാനോ  ശ്രമിച്ചാൽ ഏത് കൊടികെട്ടിയവനായാലും 'ലോറ' പണികൊടുക്കും, ഇന്ത്യയിലാദ്യം

jail

കണ്ണൂർ: ജയിൽ അധികൃതരെയും പൊലീസിനെയും വെട്ടിച്ചു കടന്നുകളയുന്ന തടവുകാരെ പൂട്ടാൻ പ്രത്യേക പദ്ധതിയുമായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ അധികൃതർ. തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായാണ് ഇവർ രംഗത്തുവന്നിരിക്കുന്നത്. ജയിൽവകുപ്പിന്റെ അനുമതിയോടെ ട്രയൽ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ. ജയിൽ ചാടിയാൽ തടവുകാരന്റെ കൈയിൽ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവർത്തികമായാൽ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് ജയിൽ ഡി.ഐ.ജി എം.കെ വിനോദ്കുമാർ പറഞ്ഞു.

എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാർ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാർ പുറത്ത് പോകുമ്പോൾ കൈവിലങ്ങിന് പകരം വാച്ച് ധരിപ്പിക്കും. പരിധിക്ക് വെളിയിൽ പോയാൽ ട്രാക്കർ സിഗ്നൽ നൽകും. തടവുകാരന്റെ ജി.പി.എസ് വിവരങ്ങൾ ട്രാക്കർ നിരീക്ഷണത്തിൽ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്.

കേരള പ്രിസൺ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ലോറ എന്ന വൈഡ് ഏരിയ നെറ്റ് വർക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്. 2.47 ലക്ഷം രൂപയാണ് ട്രയൽ റണ്ണിംഗിന്റെ അടങ്കൽ തുക. പദ്ധതി ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കാനാണ് തീരുമാനം. കണ്ണൂരിൽ റിമാൻഡ് തടവുകാർ കോടതിയിൽ ഹാജരാക്കുമ്പോഴും ജയിലിനുള്ളിൽ നിന്നും തടവുചാടി പോകുന്നത് പൂർണമായും ഒഴിവാക്കാനുമാണ് ആധുനിക സാങ്കേതികവിദ്യയോടെ പദ്ധതി നടപ്പിലാക്കുന്നത്.

പ്രത്യേക താക്കോൽ

ലോഹം കൊണ്ട് നിർമ്മിച്ച വാച്ച് പ്രത്യേക താക്കോൽ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക. തടവുകാരെ പുറത്ത് കൊണ്ടുപോകുമ്പോൾ രക്ഷപ്പെടാനോ ഉദ്യോഗസ്ഥരെ ആക്രമിക്കാനോ ശ്രമിച്ചാൽ ജയിലിനുള്ളിലെ സിസ്റ്റത്തിൽ ആ നിമിഷം അറിയും. പേര്, ജയിൽ നമ്പർ, ലൊക്കേഷൻ മാപ്പ്, ബാറ്ററിനില, ഹൃദയസ്പന്ദനം എന്നീ വിവരങ്ങൾ ഡേറ്റയിലുണ്ട്. മുഖം വെച്ച് ലോക്ക് ചെയ്യുന്ന സംവിധാനവും വാച്ചിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DIGITAL, LOCK, WATCH, CAPTURE PRISONERS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.