തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര മന്ത്രി അമിത് ഷായെ വിളിച്ചതിന് പിന്നിൽ സിൽവർ ലൈൻ പദ്ധതിയും മുഖ്യമന്ത്രിയുടെ പേരിലുള്ള കേസുകളുമാണെന്ന് കെ. മുരളീധരൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർലമെന്റിൽ നെഹ്‌റുവിനെ നിരന്തരം വിമർശിക്കുന്ന ഷായെ ക്ഷണിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്. എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്ക്. പദ്ധതി മുന്നോട്ടു പോകുന്നില്ലെന്ന ധാരണയിലാണ് താത്കാലികമായി സമരം നിറുത്തിയത്. ഭാരത് ജോഡോ യാത്ര കേരളം വിട്ട ശേഷം യു.ഡി.എഫ് തുടർനടപടി ആലോചിക്കും.
വിഴിഞ്ഞം പദ്ധതി നിറുത്തിവയ്ക്കണമെന്ന് പറഞ്ഞിട്ടില്ല. സമരം വഷളാക്കിയത് മുഖ്യമന്ത്രിയാണ്. മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രദേശവാസികളെ പ്രകോപിപ്പിച്ചതോടെ പ്രശ്നം രൂക്ഷമായി. ദുരഭിമാനമായി കാണാതെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |