മാന്നാർ: ആറ്റു നോറ്റു കിട്ടിയ പൊന്നോമനയുടെ വേർപാട് താങ്ങാനാവാതെ തേങ്ങുകയാണ് മാതാവ് കലയും പിതാവ് സതീശനും. പതിന്നാലു വർഷം മക്കളില്ലാതെ വേദനയോടെ കഴിഞ്ഞിരുന്ന ചെന്നിത്തല സൗത്ത് പതിനേഴാം വാർഡ് ആഴാത്ത്പടി പരിയാരത്ത് സതീശൻ- കല ദമ്പതികൾ വള്ള സദ്യ നേർച്ചയർപ്പിച്ച് ഭഗവാൻ കനിഞ്ഞേകിയ പൊന്നോമന ആയിരുന്നു ആദിത്യൻ.
മറിഞ്ഞ പള്ളിയോടത്തിൽ ആദിത്യന്റെ പിതാവ് സതീശനും ഉണ്ടായിരുന്നു. വള്ളം മറിഞ്ഞപ്പോൾ മകൻ മുങ്ങിത്താഴുന്നത് കണ്ടെങ്കിലും കുത്തൊഴുക്കിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രക്ഷപ്പെട്ട് കരയിൽ എത്തിക്കാണുമെന്നാണ് സതീശൻ വിചാരിച്ചത്
പഠനത്തിൽ മിടുക്കനായ ആദിത്യൻ മറ്റം സെന്റ്.ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു പ്ലസ്‌ടു പാസായ ശേഷം ഉപരിപഠനത്തിനായുള്ള ശ്രമത്തിലായിരുന്നു. മകന്റെ അപ്രതീക്ഷിത വേർപാട് താങ്ങാനാവാതെ മാതാവ് കല കുഴഞ്ഞു വീണു. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ സതീശൻ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |