വർദ്ധിപ്പിച്ച തുക നൽകാൻ സർക്കാർ ഉത്തരവ് ഇറക്കാതെ സർക്കാർ
ആലപ്പുഴ: എം.എസ്.പി (മിനിമം സപ്പോർട്ട് പ്രൈസ്) എന്ന ആശ്വാസം പൂർണതോതിൽ കൈകളിൽ എത്താത്തതിന്റെ ഗതികേടിലാണ് നെൽകർഷകർ. രണ്ടു വർഷമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുള്ള നെല്ലിന്റെ താങ്ങുവിലയിലെ വർദ്ധന കിലോഗ്രാമിന് 1.92 രൂപയാണ്. ഇത് നടപ്പിലാക്കാത്തതിനാൽ നെല്ല് കിലോഗ്രാമിന് ഇപ്പോൾ ലഭിക്കുന്നത് 28 രൂപയാണ്. 29.92 രൂപ ലഭിക്കേണ്ട സ്ഥാനത്താണിത്. നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 35രൂപയായി നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുമ്പോഴാണ് വർദ്ധിപ്പിച്ച വില പോലും ലഭിക്കാത്തത്.
സംസ്ഥാന സർക്കാർ മൂന്ന് ഘട്ടങ്ങളിലായി 92 പൈസ വർദ്ധിച്ചപ്പോൾ കേന്ദ്രം ഒരു രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ വർദ്ധിപ്പിച്ചത്. 2020-21ൽ 28.20രൂപയായിരുന്നു നെല്ലു വില. കർഷന് 20പൈസ കുറച്ചാണ് നൽകിയിരുന്നത്. കുറവ് വരുത്തിയ 20പൈസയും കഴിഞ്ഞ സർക്കാർ വർദ്ധിപ്പിച്ച 52പൈസയും നിലവിൽ സർക്കാർ പ്രഖ്യാപിച്ച 20പൈസയും ഉൾപ്പെടെയാണ് 92പൈസയുടെ സംസ്ഥാന സർക്കാരിന്റെ വർദ്ധന . എന്നാൽ ഇത്രയും തുക കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. ഇതുമൂലം ഒരു ഏക്കറിൽ മൂന്നര ക്വിന്റൽ നെല്ല് ലഭിക്കുന്ന കർഷകന് ഒരുസീസണിൽ 700രൂപ നഷ്ടമാകും.
കൂലി വർദ്ധനവും വളം, കീടനാശിനികൾ എന്നിവയുടെ വില വർദ്ധനവും ട്രാക്ടർ , കൊയ്ത്ത് യന്ത്രം എന്നിവയുടെ വാടകവർദ്ധനവും കണക്കിലെടുത്താണ് സംഭരണ വില കൂട്ടണമെന്ന ആവശ്യമുയരുന്നത്.
പാലക്കാട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സംസ്ഥാനത്ത് കൂടുതലായി നെൽകൃഷിയുള്ളത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ 60,800ഹെക്ടറിൽ കൃഷി ചെയ്യുന്നുണ്ട്. .
..............................................
# നെല്ലുവില
(കിലോഗ്രാമിന് രൂപയിൽ)
കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്................28
കിട്ടേണ്ട തുക .................................................29.92
കേന്ദ്രസംസ്ഥാന സർക്കാരുകൾ
ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച തുക
..............................................1.92
കർഷകന് നഷ്ടമാകുന്ന തുക ഏക്കറിന്............................................................192
........................................
"കർഷകരുടെ ഉത്പന്നങ്ങൾക്ക് ചെലവിന്റെ അടിസ്ഥാനത്തിൽ മിനിമം താങ്ങുവില നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതിനെ സ്വാഗതം ചെയ്യുന്നു. വർദ്ധിപ്പിച്ച വില ഉടൻ മുൻകാല പ്രാബല്യത്തോടെ കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണം. ഇതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കണം.
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ നാളികേര കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |