മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കെ.എം.ഷാജിക്കെതിരെ ഒരു വിഭാഗത്തിന്റെ പടയൊരുക്കം. ഷാജിയുടെ പരാമർശങ്ങൾ പലതും നേതാക്കളെയും പാർട്ടിയെയും അപമാനിക്കുന്നതും പ്രതിരോധത്തിലാക്കുന്നതുമാണ്. എം.എ.യൂസുഫലി അടക്കമുള്ളവരെ അപമാനിക്കുന്നു. ഷാജിയെ കയറൂരി വിടരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിനോട് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ജൂലായിൽ കൊച്ചിയിൽ ചേർന്ന പ്രവർത്തക സമിതിയിൽ കെ.എം.ഷാജി വിമർശിച്ചിരുന്നു. ഇതിന് മറുപടിയാണ് ഇന്നലെ മലപ്പുറത്ത് ചേർന്ന പ്രവർത്തക സമിതിയിൽ കെ.എം.ഷാജിക്കെതിരായ നീക്കമെന്നാണ് വിലയിരുത്തൽ.
വിദേശത്തായതിനാൽ ഷാജി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇത് അവസരമാക്കി പി.കെ.കുഞ്ഞാലിക്കുട്ടി വിഭാഗമാണ് ഷാജിക്കെതിരെ തിരിഞ്ഞത്. പാർട്ടിയിൽ അഞ്ചംഗ അച്ചടക്ക സമിതി രൂപീകരിക്കാനും, അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. സമീപകാലത്തായി പരസ്യ പ്രതികരണം നടത്തുന്ന ചിലരെ ലക്ഷ്യമിട്ടാണ് സമിതി രൂപീകരണമെന്നാണ് വിലയിരുത്തൽ. ലീഗ് മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്നും, ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടന ഭേദഗതിക്ക്
അംഗീകാരം
പാർട്ടിയുടെ ഭരണഘടനാ നിയമാവലി ഭേദഗതിക പ്രവർത്തക സമിതി അംഗീകാരിച്ചു.. ഒക്ടോബർ 5ന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗൺസിൽ ഭേദഗതിക്ക് അന്തിമ അംഗീകാരം നൽകും. പുതിയ ഭേദഗതി പ്രകാരം 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് നിലവിൽ വരും. ചെയർമാൻ ഉൾപ്പെടെ അഞ്ചംഗ അച്ചടക്ക സമിതിയെയും നിയോഗിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |