നെടുമ്പാശേരി: മസ്‌ക്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാനൊരുങ്ങിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ കണ്ടതിനെ തുടർന്ന് സർവീസ് റദ്ദാക്കിയതോടെ കൊച്ചിയിൽ നിന്നുള്ള മറ്റൊരു സർവീസ് വൈകി. ഇന്നലെ വൈകിട്ട് 4.40ന് നെടുമ്പാശേരിയിൽ എത്തേണ്ട എയർ ഇന്ത്യയുടെ ഐ എക്‌സ് 442 നമ്പർ വിമാനമാണ് സർവീസ് റദ്ദാക്കിയത്. ഈ വിമാനം നെടുമ്പാശേരിയിൽ എത്തിയ ശേഷം ദോഹയിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ഇതോടെ ദോഹയിലേക്ക് പോകേണ്ട 157 യാത്രക്കാർ നെടുമ്പാശേരിയിൽ കുടുങ്ങി.
141 യാത്രക്കാരും നാല് കുട്ടികളും ആറ് ജീവനക്കാരുമാണ് മസ്‌ക്കറ്റിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെടാൻ ഈ വിമാനത്തിൽ കയറിയിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. ഇവരെ നെടുമ്പാശേരിയിൽ എത്തിക്കാൻ ഇന്നലെ വൈകിട്ട് 4.30ന് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം മുംബയിൽ നിന്ന് മസ്‌ക്കറ്റിലേക്ക് തിരിച്ചു. യാത്രക്കാരെയും കൊണ്ട് ഇന്ന് പുലർച്ചെ 2.30ന് ഈ വിമാനം നെടുമ്പാശേരിയിലെത്തും. തുടർന്ന് പുലർച്ചെ 3.15ന് ദോഹയിലേക്ക് പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |