ഹിറ്റ്‌ലർ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഗൾഫിലെ സ്‌റ്റേജ് ഷോയിൽ നിന്നും നടൻ വി.കെ ശ്രീരാമനെ മമ്മൂട്ടി ഒഴിവാക്കി എന്ന സംവിധായകൻ സിദ്ദിഖിന്റെ അഭിപ്രായത്തിനെതിരെ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഒരു തമാശ പറഞ്ഞതിന്റെ പേരിൽ വി.കെ ശ്രീരാമനെ മമ്മൂട്ടി ഒഴിവാക്കിയെങ്കിൽ സിദ്ദിഖിന് അന്നുതന്നെ ശ്രീരാമൻ ഇല്ലാതെ താൻ വരില്ലെന്ന് പറയാമായിരുന്നു എന്ന് ഹരീഷ് ഫേസ്‌ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ ഷോയുടെ എല്ലാ പങ്കും പറ്റിയശേഷം വിശ്രമ ജീവിതത്തിലെ ആദ്യ പർവത്തിലെ ഈ സർവീസ് സ്‌റ്റോറി ബോറാണെന്ന് നടൻ കുറിക്കുന്നു.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
സിദ്ധിഖ് എന്ന സംവിധായകൻ സഫാരി ചാനലിൽ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടൻ ഒരു തമാശ പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മമ്മുക്ക ഗൾഫ് ഷോയിൽനിന്ന് ഒഴിവാക്കിയെന്ന് ...എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങൾക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടൻ ഇല്ലാതെ ഞാൻ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് ...പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പർവ്വത്തിലെ ഈ സർവീസ് സ്റ്റോറി പരമ ബോറാണ് ..സത്യസന്ധമായ ആത്മകഥകൾ ഞാൻ വായിക്കാറുണ്ട്...പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്...ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ...ഞാൻ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്...അതുകൊണ്ട്തന്നെ സൗഹൃദങ്ങളിൽ വിഴുപ്പലക്കാൻ അവർ തയ്യാറാവാനുള്ള സാധ്യതയില്ല...ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്...മൂന്ന് പേർക്കും ആശംസകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |