അമ്പലപ്പുഴ: ദേശീയപാതയിലെ വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാക്കളായ രണ്ടു പേർ പിടിയിലായി. പുന്നപ്ര പുതുവൽ വീട്ടിൽ അനന്ദു (23), കായംകുളം വലിയഴീക്കൽ തെക്കെടത്തു വീട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് തോട്ടപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഒരു മാസം മുമ്പ് കായംകുളം റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നും കായംകുളം എം.എസ്.എം കോളേജിന് സമീപം നെടിയത്ത് വീട്ടിൽ ആൽബർട്ടിന്റെ സ്‌പ്ലെൻഡർ ബൈക്ക് ഇവർ മോഷ്ടിച്ചിരുന്നു. ഈ ബൈക്കിൽ ആലപ്പുഴക്ക് വരുന്ന വഴിയാണ് പിടിയിലായത്. സിറിഞ്ചുകളും, മയക്കുമരുന്ന് ഗുളികകളും ഇവരുടെ പക്കൽ നിന്നുംകണ്ടെടുത്തു. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപന നടത്തി വരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പ്രതേക അന്വേഷനസംഘത്തിൽ അമ്പലപ്പുഴ എസ്. ഐ ടോൾസൺ പി. ജോസഫ്, സി. പി.ഒമാരായ സേവ്യർ, ഡിനു, ബിനോയ് രാജീവ്, ടോണി എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |