ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലാണ് നീരജ് മാധവ്. ചിമ്പുവിനെ നായകനാക്കി ഗൗതംമേനോൻ രചനയും സംവിധാനവും നിർവഹിച്ച വെന്തുതണിന്തത് കാട് എന്ന ചിത്രം രണ്ടുരീതിയിൽ നീരജ് മാധവിന് പ്രത്യേകത നിറഞ്ഞതാണ്. എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ ഒരു റാപ്പ് സോംഗിന് വരികൾ എഴുതാനും ആലപിക്കാനും കഴിഞ്ഞു. ഒപ്പം ചിത്രത്തിൽ അഭിനയിക്കാനും. തന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് നീരജ് മാധവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. റഹ്‌മാനും ഗൗതം മേനോനും ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. സ്വപ്നങ്ങൾക്കായി പരിശ്രമിക്കുക. അപ്പോൾ അതു യാഥാർത്ഥ്യമാവും. വെന്തുതണിന്തത് കാട് കണ്ടവർക്ക് ഇത് മനസിലായിട്ടുണ്ടാവും. ഇപ്പോൾ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും.എ. ആ|. റഹ്മാന്റെ ഫാൻ ബോയി ആയിരുന്നു താനെന്നും നീരജ് മാധവ് പറഞ്ഞു. നടൻ, റാപ്പർ എന്നീ നിലകളിൽ എന്റെ തമിഴ് സിനിമ അരങ്ങേറ്റമാണിതെന്നും നീരജ് മാധവ് കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |