SignIn
Kerala Kaumudi Online
Saturday, 27 July 2024 8.50 AM IST

'എന്റെ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണക്കാരൻ ഭർത്താവാണ്'; കൊല്ലത്ത് ആത്മഹത്യ ചെയ്ത യുവ അഭിഭാഷകയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി

kannan-nair-aiswarya

കൊല്ലം: കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഐശ്വര്യയുടെ ഡയറിയും പൊലീസ് കണ്ടെടുത്തു. തന്റെ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണം ഭർത്താവ് കണ്ണൻ നായരാണെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഐശ്വര്യയുടെ സഹോദരൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഭർത്താവ് അറസ്റ്റിലായത്. ഐശ്വര്യ അനുഭവിച്ച ക്രൂര പീഡനങ്ങൾ ഡയറിക്കുറിപ്പിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. നിസാര കാര്യങ്ങൾക്ക് പോലും ഉപദ്രവിക്കുമായിരുന്നുവെന്ന് ഡയറിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ചായയ്ക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞുപൊട്ടിക്കുകയും ഐശ്വര്യയെ മർദിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മയും ആരോപിച്ചിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണൻ നായർ ഒളിവിലായിരുന്നു.

അറസ്റ്റിലായ ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ കണ്ണൻ നായരുടെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടോ എന്നതും അന്വേഷിക്കും. ജോലിയുടെ കാര്യത്തിലും ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഐശ്വര്യയ്ക്ക് കോഴിക്കോട് ജോലി ലഭിച്ചിട്ടും പോകാൻ കണ്ണൻ നായർ സമ്മതിച്ചില്ലെന്നും പൊലീസ് പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, KANNAN NAIR AISWARYA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.