അമ്പലപ്പുഴ: യാത്രയുടെ മൂന്നാം ദിനം പുന്നപ്ര അറവുകാട് നിന്ന് രാവിലെ 7ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. പുലർച്ചെ 5ന് രാഹുൽ ഗാന്ധി വാടയ്ക്കൽ മത്സ്യഗന്ധിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സംവദിക്കാൻ പോയിരുന്നു. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, ജെബി മേത്തർ തുടങ്ങിയ നേതാക്കൾ രാഹുൽ ഗാന്ധി രാത്രി തങ്ങിയ കാർമൽ കോളേജിന് മുന്നിൽ രാവിലെ തന്നെ എത്തി. രാഹുലിനൊപ്പമുള്ള സ്ഥിരം സംഘം നേരത്തേ തന്നെ ഇവിടെ നിന്നു പുറപ്പെടുകയും ചെയ്തു. പിന്നീട് രാഹുൽ പറവൂരിൽ നിന്നു തനിക്കൊപ്പമുള്ള സ്ഥിരം സംഘത്തോടൊപ്പം യാത്ര പുറപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് നേതാക്കൾ അങ്ങോട്ടു പാഞ്ഞു. രാഹുലിനെ കാണാൻ പാതയോരത്ത് കാത്തുനിന്ന പ്രവർത്തകരും, ജനങ്ങളും നിരാശയോടെ മടങ്ങി.പുന്നപ്ര അറവുകാട് ക്ഷേത്ര യോഗവും രാഹുൽ ഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |