അരൂർ: റോഡുകളുടെ ശോചനീയാവസ്ഥ നേരിൽ കാണാനും അറ്റകുറ്റപ്പണികൾ പരിശോധിക്കാനും കരാർ സംബന്ധിച്ചുള്ള തീരുമാനങ്ങൾ നടപ്പിലാക്കാനും ഇന്നലെ മന്ത്രി മുഹമ്മദ് റിയാസ് അരൂർ, ചന്തിരൂർ ഭാഗങ്ങളിൽ സന്ദർശനം നടത്തി. നാട്ടുകാർ പരാതി ഉന്നയിച്ചതിനെ തുടർന്ന് ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലുള്ള റോഡിലെ കുഴി ഉടൻ അടക്കുവാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി . ഒരു വർഷത്തെ റണ്ണിംഗ് കോൺട്രാക്ട് നടപ്പിലാക്കുമെന്നും റോഡ് തകരാറിലായാൽ 48 മണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തുമെന്നും മന്ത്രി പറഞ്ഞു. 14 ജില്ലകളിലും കൃത്യമായ റോഡ് നിരീക്ഷണവും അടിയന്തരമായി തകരാർ പരിഹരിക്കാനുള്ള നടപടികളുമുണ്ടാകും. ദെലീമാ ജോജോ എം.എൽ.എ, മനു സി. പുളിക്കൽ , പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഷൈജമോൾ , എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |