പാനൂർ(കണ്ണൂർ) :സോഷ്യൽമീഡിയയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കേസിൽ യുവമോർച്ച നേതാവിനെതിരെ പാനൂർ
പൊലീസ് കേസെടുത്തു. യുവമോർച്ച കണ്ണൂർ ജില്ലാ സെക്രട്ടറി അണിയാരം വടക്കെ കൊയപ്പാളിൽ വി.കെ. സ്മിൻതേഷിനെതിരെയാണ് പാനൂർ സി.ഐ എം.പി. ആസാദ് കേസെടുത്തത്. സംഘ് പരിവാർ പ്രവർത്തകർ മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കേസിനാസ്പദമായ സന്ദേശം അയച്ചത്. പാനൂർ ടൗണിൽ ഹർത്താലിന് കടകൾ തുറക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും പി.എഫ്.ഐ പ്രവർത്തകർ കടകൾ അടപ്പിക്കാൻ വന്നാൽ തടയണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
വെള്ളിയാഴ്ച രാവിലെ ആറര മുതൽ പാനൂരിൽ സംഘടിക്കണമെന്നും ദേശീയത ആഗ്രഹിക്കുന്ന എല്ലാ സംഘ് പ്രവർത്തകരും ഇതിൽ അണിനിരക്കണമെന്നും സന്ദേശത്തിലുണ്ട്. എങ്ങെനെയാണോ പി.എഫ്.ഐ പ്രവർത്തകർ പ്രതികരിക്കുന്നത് അതേ നാണയത്തിൽ തിരിച്ചടിക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളടങ്ങിയ സന്ദേശമാണ് പുറത്തായത്. ഇത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |