ന്യൂഡൽഹി: പി.എഫ്.ഐയുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള ഉപകരണങ്ങളായതിനാലാണ് എട്ട് പോഷക സംഘടനകളെ നിരോധിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ തന്നെയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ, സമൂഹത്തിലെ ദുർബലർ തുടങ്ങിയവരിൽ തങ്ങളുടെ സ്വാധീനവും പ്രവർത്തനവും വ്യാപിപ്പിക്കാനാണ് പോഷക സംഘടനകൾ രൂപീകരിച്ചത്. ഫണ്ട് സമാഹരിക്കാനും ഇവയെ ഉപയോഗപ്പെടുത്തുന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് പി.എഫ്.ഐ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും നിരോധന ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |