തളിപ്പറമ്പ്: രണ്ട് കിലോഗ്രാം കഞ്ചാവുമായി പാപ്പിനിശ്ശേരി ഗേറ്റിന് സമീപത്തെ മേത്ത് വീട്ടിൽ ബഷീറിനെ (50) ആലക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറവക്ക് മന്ന സംസ്ഥാന പാതയിൽ കാക്കാത്തോട് ജംഗ്ഷന് സമീപത്ത് വച്ച് ഇന്നലെ രാവിലെ ആണ് ബഷീറിനെ എക്‌സൈസ് പിടികൂടിയത്. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ദിവസങ്ങളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മംഗളൂരു ഭാഗത്ത് നിന്ന് വാങ്ങിയ കഞ്ചാവ് തളിപ്പറമ്പിലെയും പരിസരങ്ങളിലെയും ചെറുകിട വിൽപ്പനക്കാർക്ക് നല്കുകയായിരുന്നു ലക്ഷ്യം. പയ്യന്നൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ വന്ന ബഷീർ ചിറവക്ക് ദേശീയപാതയിൽ ഇറങ്ങി. പിടികൂടിയ കഞ്ചാവിന് അരലക്ഷത്തിന് മുകളിൽ വിലവരും. പ്രിവന്റീവ് ഓഫീസർമാരായ ടി.കെ.തോമസ്, കെ. അഹമ്മദ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ. സാജൻ, സിവിൽ ഓഫീസർമാരായ കെ. മുഹമ്മദ് ഹാരിസ്, പി.കെ. രാജീവൻ, പെൻസ് എന്നിവരും ബഷീറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |