കായംകുളം: രണ്ടാംകുറ്റി കലായി ബാറിൽ നിന്നു രണ്ട് ലക്ഷം രൂപ കവർന്ന കേസിൽ മുൻ പാചകക്കാരനും സുഹൃത്തും പിടിയിൽ. ചെങ്ങന്നൂർ കീഴ്‌വൻ മുറി ഭാഗത്ത് കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), സുഹൃത്ത് പുലിയൂർ നോറ്റുവൻ പാറ ഭാഗത്ത് കാട്ടുപാടത്ത് വീട്ടിൽ നിന്നു പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ താമസിക്കുന്ന രതീഷ് കുമാർ (ബാഷ- 46) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാറിലെത്തി മദ്യപിച്ച ശേഷം ഒന്നാം നിലയിലെ അക്കൗണ്ട്സ് മുറിയിൽ കയറിയാണ് മേശയുടെ ഡ്രോയിൽ നിന്നു രണ്ട് ലക്ഷത്തോളം രൂപ അനീഷ് മോഷ്ടിച്ചത്. മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാർ മുറിയിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് പണം കവർന്നത്. തുടർന്ന് പണവുമായി രതീഷിനെ സമീപിച്ചു. മോഷ്ടിച്ച പണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രതീഷും ഒപ്പം കൂടി. അനീഷിനെ അമിത മദ്യപാനത്തെത്തുടർന്നാണ് ജോലിയിൽ നിന്നു പുറത്താക്കിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മാലപറി കേസിൽ പ്രതിയാണ്.
കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, മുരളീധരൻ നായർ, എസ്.ഐ ഷാഹിന, സീനിയർ സി.പി.ഒ റീന, പൊലീസുകാരായ ഫിറോസ്, പ്രദീപ്, സബീഷ്, രാജേന്ദ്രൻ, സുനിൽകുമാർ, കണ്ണൻ, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |