ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് അകമ്പടി പോകുന്നത് 42 വാഹനങ്ങൾ. വിവരാവകാശ രേഖയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് സമയത്ത് വി.ഐ.പി സംസ്‌കാരത്തെ തള്ളിപ്പറഞ്ഞ ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. എന്നാലിപ്പോൾ അവർ വി.ഐ.പി സംസ്‌കാരത്തിന് പിന്നാലെ പായുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചു.
മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിംഗ് ബാദൽ, അമരീന്ദർ സിംഗ്, ചരൺജിത് സിംഗ് ചന്നി എന്നിവർക്ക് 33 വാഹനങ്ങളാണ് അകമ്പടിയുണ്ടായിരുന്നത്. മുമ്പ് മാൻ പ്രസംഗിച്ചതും മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം ചെയ്യുന്നതും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും പർതാപ് സിംഗ് ബജ്‌വ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |