തൃശ്ശൂർ: മോഷണക്കുറ്റമാരോപിച്ച് 15- കാരനെ വൈദികൻ ക്രൂരമായി തല്ലിച്ചതച്ചു. തൃശ്ശൂർ ചെന്നായ്പ്പാറയിലെ ദിവ്യഹൃദയ ആശ്രമത്തിലെ അന്തേവാസിയായ പതിനഞ്ചുകാരനാണ് മർദ്ദനമേറ്റത്. സ്കൂൾ ബസിലെ ആയയുടെ മൊബൈലും പണവും മോഷ്തിച്ചെന്ന് ആരോപിച്ചാണ് പീച്ചിയിലെ സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിയായ കുട്ടിയെ ഫാ. സുശീൽ മർദ്ദിച്ചത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മർദ്ദനം സഹിക്കവയ്യാതെ കുട്ടി അനാഥാലയത്തിൽ നിന്നും പുറത്ത് കടന്ന് തൊട്ടടുടുത്തുള്ള വീട്ടിൽ അഭയം തേടുക ആയിരുന്നു. വീട്ടുകാരുടെ അന്വേഷണത്തെ തുടർന്ന് കുട്ടി മർദ്ദന വിവരം തുറന്നു പറഞ്ഞതോടെ പൊലീസിലെ വിവരമറിയിക്കുകയായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് മർദ്ദനമേറ്റിട്ടുള്ളതായാണ് പരാതി. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് 2018 മുതൽ അനാഥാലയത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസ് ഫാ. സുശീലിനെതിരെ ബാലനീതി നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |