ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ബി എസ് എൻ എൽ 4 ജി സാക്ഷാത്കരിക്കാൻ പോകുകയാണ്. 2023ൽ 4ജി നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ ബി എസ് എൻ എല്ലും ടാറ്റ കൺസൽട്ടൻസി സർവീസസും രണ്ട് ബില്യൺ ഡോളർ (ഏകദേശം 16,000 കോടി രൂപയുടെ) കരാറിൽ ഒപ്പിടുന്നതിന്റെ അവസാനഘട്ടത്തിലാണ്.
'വിലനിർണ്ണയത്തിൽ വളരെയധികം കാലതാമസമുണ്ടായി. എന്നാൽ ഇത് കുറച്ച് ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- അധികൃതർ വ്യക്തമാക്കി. 4ജി വരുന്നതോടെ ആഗോള പ്രമുഖരുടെ ആധിപത്യമുള്ള വിപണിയിൽ, ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ടെലികോം നെറ്റ്‌വർക്ക് സൊല്യൂഷൻ പ്രൊവൈഡറായി ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഉയർന്നുവരാൻ കഴിയും.
ലോകത്തെ തന്നെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നാണ് ഇന്ത്യ. ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കായിരുന്നു ഇതുവരെ ഇവിടെ ആധിപത്യം. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ വേണമെന്ന് കേന്ദ്രസർക്കാർ തീരുമാനമെടുത്തതോടെ, രാജ്യത്തെ നാല് കമ്പനികൾ 4ജി സാങ്കേതികവിദ്യ തയ്യാറാക്കി മുന്നോട്ടുവന്നിരുന്നു. ഇതിൽ ടാറ്റ കൺസൽട്ടൻസി സർവീസസ് തിരഞ്ഞെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |