തിരുവനന്തപുരം: ഉള്ളൂർ ബാലസുബ്രഹ്മണ്യക്ഷേത്ര റോഡിലൂടെ പോകുകയായിരുന്ന വൃദ്ധയെ ആക്രമിച്ച് ഏഴുപവൻ മാല പിടിച്ചുപറിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്‌തു. മുഖ്യപ്രതികളായ ചിറയിൽ കീഴ്പാലേക്കോണം മുറിയിൽ ചരുവിള വീട്ടിൽ അക്ബർ ഷാ ആലപ്പുഴ താമരക്കുളം നാല്‌മുക്ക് കമ്പിവിള വീട്ടിൽ സജീഖാൻ, ബീമാപള്ളി പുതുവൽ പുരയിടം വീട്ടിൽ ഷമീർ എന്നിവരാണ് പിടിലായത്.
ജൂലായിലായിരുന്നു സംഭവം.
ഉള്ളൂർ മുതൽ ബീമാപള്ളി വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള തിരിച്ചറിഞ്ഞത്. അക്ബർ ഷായും സജീഖാനും മറ്റൊരു മാലപൊട്ടിക്കൽ കേസിൽ ആലപ്പുഴ കരിയിലക്കുളങ്ങരയിൽ അടുത്തിടെ പിടിയിലായിരുന്നു. തുടർന്നാണ് ഇവരാണ് ഉള്ളൂരിലും മാല പൊട്ടിച്ചതെന്ന് കണ്ടെത്തിയത്. ഇവരിലൂടെയാണ് സ്വർണം വിറ്റ ഷമീറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. അന്വേഷണത്തിൽ മാല ഉരുക്കി സ്വർണമാക്കി മാറ്റിയെന്നും കണ്ടെത്തി. ഇതിൽ അഞ്ച് പവൻ സ്വർണം പാറശാലയിലുള്ള ജുവലറിയിൽ കണ്ടെടുത്തു.
പ്രധാന പ്രതികളിൽ നിന്ന് ബാക്കി രണ്ടുപവനും മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി. മെഡി.കോളേജ് ഇൻസ്‌പെക്ടർ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്. സി.പി, രതീഷ് , എസ്.സി.പിഒമാരായ രഞ്ജിത്ത്, ബിമൽ മിത്ര, റിഷാദ് സി.പി.ഒ മാരായ രഞ്ജിത്ത്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |