പാലോട്: വീട്ടിൽ നിന്ന് ചന്ദനം പിടികൂടിയ സംഭവത്തിൽ രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി നൗഫൽ (28), പകൽകുറി സ്വദേശി വിധു (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രമ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് പള്ളിക്കൽ സ്വദേശിയായ ഷബിന്റെ വീട്ടിൽ നിന്ന് ചന്ദനത്തടികൾ ചാക്കിൽ കെട്ടിയ നിലയിൽ വീടിന്റെ മുറിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയിരുന്നു. എന്നാൽ അന്ന് പ്രതികളെ കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞില്ല. തുടർന്ന് ഫോൺ കാൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം രാത്രി രണ്ട് പേരെയും പള്ളിക്കലിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി പള്ളിക്കൽ സ്വദേശി ഷബിനെ ഇതുവരെയും പിടികൂടിയിട്ടില്ല. 10 കിലോ ചന്ദനത്തടിയാണ് ഷബിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്. തടികൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി റൂമിൽ വച്ചിരിക്കുകയായിരുന്നു. ഷബിന്റെ പിതാവാണ് ചന്ദനത്തടിയെ കുറിച്ച് വനം വകുപ്പിന് വിവരം നൽകിയത്. രണ്ടാം പ്രതിയായ നൗഫൽ 2 മാസം മുൻപ് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് പിടിയിലാവരെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |