ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേഫലം. എ.ബി.പി ന്യൂസ് - സി വോട്ടർ സർവേയാണ് ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. 182 അംഗ നിയമസഭയിൽ 135 മുതൽ 143 വരെ സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിക്കുക. കോൺഗ്രസ് 34-44 സീറ്റ് ലബിക്കും. ഗുജറാത്തിൽ അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആം ആദ്‌മിക്ക് രണ്ട് സീറ്റുകളാണ് സർവേ പ്രവചിച്ചിരിക്കുന്നത്.
ബി.ജെ.പിക്കും കോൺഗ്രസിനും വോട്ട് വിഹിതം കുറയും . 46.8 ശതമാനം വോട്ടുകളായിരിക്കും ബി.ജെ.പി നേടുക. 2017ൽ 49.1 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് വിഹിതം. കോൺഗ്രസിന് ഇത്തവണ 32.3 ശതമാനം വോട്ടുകളായിരിക്കും ലഭിക്കുക. 2017ൽ ഇത് 44.4 ശതമാനമായിരുന്നു.
ഹിമാചൽ പ്രദേശിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സർവേ പറയുന്നു. 37-- 48 സീറ്റുകൾ വരെ ബി.ജെ.പിക്ക് ലഭിക്കും. കോൺഗ്രസിന് 21-29 സീറ്റുകൾ വരെയാണ് ലഭിക്കുക. എന്നാൽ ബി.ജെ.പിക്ക് ഇവിടെയും വോട്ട് വിഹിതം കുറയും. കഴിഞ്ഞ തവണ ലഭിച്ച 48.8 ശതമാനത്തിൽ നിന്ന് 45.2 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. കോൺഗ്രസിന് 41.7 ശതമാനത്തിൽ നിന്ന് 33.9 ശതമാനത്തിലേക്ക് വോട്ട് വിഹിതം കുറയും. ആംആദ്മിക്ക് ഒരു സീറ്റ് ആണ് സർവേ പ്രവചിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |