തിരൂർ: വിജയദശമി നാളിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ വിപുലമായ രീതിയിൽ നടത്തി. തുഞ്ചത് എഴുത്തച്ഛന്റെ മണ്ണിലെത്തി 3,145 കുട്ടികൾ ആദ്യക്ഷരം കുറിച്ചു.
വിദ്യാരംഭം നടന്ന സരസ്വതി മണ്ഡപത്തിൽ എഴുത്താശാന്മാരായ വി. മുരളി, പി.സി. സത്യനാരായണൻ പ്രഭേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലും കൃഷ്ണ ശിലാ മണ്ഡപത്തിൽ എഴുത്തുകാരായ എം.ടി. വാസുദേവൻനായർ, പി.കെ.ഗോപി, മണമ്പൂർ രാജൻബാബു, കെ.സിനാരായണൻ, ഡോ. സി.രാജേന്ദ്രൻ, കെ.പി. രാമനുണ്ണി, ഡോ.അനിൽ വള്ളത്തോൾ, ഡോ.പി.കെ.രാധാമണി, കെ.എസ്.വെങ്കിടാചലം, ഡോ.രഘുറാം, ഡോ. സി.ഗണേഷ്പൂനൂർ, കെ.കരുണാകരൻ, കാനേഷ് പൂനൂര്, ജി.കെ.രാംമോഹൻ, രാധാമണി അയിങ്കലത്ത്, ഡോ. ആർ.വി.എം.ദിവാകരൻ, ആനന്ദ്കാവാലം, ദിവാകരൻ മാവിലായി, ശ്രീജിത്ത് പെരുന്തച്ഛൻ, കെ.പി.സുധീര, ഡോ. ബൈജുനാഥ്, മാധവൻ പുറച്ചേരി, ഐസക് ഈപ്പൻ, ഗോപി പുതുതോട്, പി.പി.ശ്രീധരനുണ്ണി, ടി.കെ.ശങ്കരനാരായണൻ, സജയ് കെ.വി, ഡോ. കെ.മുരളീധരൻ, ഡോ. കെ.പി.മോഹനൻ, ഡോ. പി.ഉഷ, ഡോ. രജനി സുബോധ്, ഡോ. ടി.വി.സുനീത, ഡോ. ശുഭ നമ്പൂതിരി, ഡോ. കെ.എം.അനിൽ, ഡോ. അശോക് ഡിക്രസ്, കടാങ്കോട് പ്രഭാകരൻ എന്നിവരും കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. എൺപതു വയസ്സുകാരി മനോരമ ദേവി തമിഴിൽ കാഞ്ഞിര മരത്തിനു താഴെ കുരുന്നുകൾ എഴുതുന്ന ഓം ഹരി ശ്രീ ഗണപതായ എന്ന വാക്യം തമിഴിൽ എഴുതിയത് കുരുന്നുകൾക്കും മറ്റും വേറിട്ട കാഴ്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |