SignIn
Kerala Kaumudi Online
Saturday, 04 May 2024 2.42 AM IST

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യാ ക്യാപിറ്റൽസിന്

cricket

ജയ്പൂർ: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യാ ക്യാപിറ്റൽസിന്. ഫൈനലിൽ ഇര്‍ഫാന്‍ പഠാൻ നയിച്ച ബിൽവാര കിംഗ്സിനെ പരാജയപ്പെടുത്തിയാണ് ഗൗതം ഗംഭീർ നയിച്ച ഇന്ത്യാ ക്യാപിറ്റൽസ് 104 റൺസിന്റെ വിജയം നേടിയത്. റോസ് ടെയ്ലർ, മിച്ചൽ ജോൺസൺ, അഹസ്‌ലേ നഴ്സ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യാ ക്യാപിറ്റൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിൽ 107 റൺസിന് ബിൽവാര കിംഗ്സ് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. നായകൻ ഗൗതം ഗംഭീർ (8), ഡ്വെയ്ൻ സ്മിത്ത് (3), ഹാമിൽട്ടൺ മസാകഡ്സ (1), ദിനേഷ് രാംദിൻ (0) എന്നിവർ മടങ്ങിയതോടെ 21 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. എന്നാല്‍ അഞ്ചാം വിക്കറ്റിലെ റോസ് ടെയ്ലർ-മിച്ചൽ ജോൺസൺ കൂട്ടുകെട്ട് രക്ഷകരായി.

റോസ് ടെയ്ലർ 41 പന്തിൽ 4 ഫോറും 8 സിക്സും ഉൾപ്പെടെ 82 റൺസെടുത്തു. മിച്ചൽ ജോൺസൺ 35 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 62 റൺസാണ് നേടിയത്. 126 റൺസിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റിൽ ജോൺസണും ടെയ്ലറും സൃഷ്ടിച്ചത്.

പിന്നാലെയെത്തിയ ആഷ്ലി നേഴ്സും അതിവേഗം റൺസുയർത്തി .19 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെ പുറത്താവാതെ 42 റൺസാണ് ആഷ്ലി നേടിയത്. ബിൽവാര കിംഗ്സിനായി രാഹുൽ ശർമ നാലും മോണ്ടി പനേസർ രണ്ടും ടിം ബ്രെസ്നൻ ഒരു വിക്കറ്റും വീഴ്ത്തി. മലയാളി താരം ശ്രീശാന്ത് 4 ഓവറിൽ 53 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. . ഷെയ്ന്‍ വാട്സനാണ് (27) ടോപ് സ്‌കോറര്‍. ശ്രീശാന്ത് 13 റണ്‍സുമായി പുറത്താവാതെ നിന്നു. പവന്‍ സുയാല്‍, പ്രവീണ്‍ താംബെ, പങ്കജ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. റോസ് ടെയ്ലർ കളിയിലെ താരമായപ്പോള്‍ യൂസുഫ് പഠാനാണ് ടൂർണമെന്റിലെ താരം. 228 റണ്‍സും 7 വിക്കറ്റുമാണ് യൂസുഫ് നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.