തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ ദയാബായി നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എട്ടാം ദിനമായ ഇന്നലെ സമരവേദിയിൽ നാടകവും നാടൻപാട്ടുമായി അലൻസിയറും സംഘവും. വളരാൻ കൊതിച്ചൊരു ചെടിയുടെ മേൽ വിഷം തളിക്കുമ്പോൾ അത് പതിയെ വാടുന്നതും നശിച്ചുപോകുന്നതുമായ എൻഡോസൾഫാൻ ദുരന്തത്തിന്റെ പ്രതീകാത്മക ഏകാംഗ നാടകമാണ് അലൻസിയർ അവതരിപ്പിച്ചത്. നമ്മൾ ഓരോരുത്തരും ചെയ്യേണ്ടതാണ് ദയാബായി നിർഭയം ചെയ്യുന്നതെന്നും അതിനോട് ഐക്യപ്പെടാൻ കല അല്ലാതെ മറ്റൊരു ഭാഷയില്ലെന്നും അലൻസിയർ പറഞ്ഞു. ഒരു കൂട്ടം മക്കളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുകയെന്ന ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുകയാണ് ദയാബായി എന്ന അമ്മ. സമരം സർക്കാരിന് എതിരെയല്ലെന്നും സർക്കാർ ചെയ്യേണ്ട കടമകളെ ഓർമ്മിപ്പിക്കുകയാണ് ദയാബായിയുടെ ലക്ഷ്യമെന്നും അലൻസിയർ കൂട്ടിച്ചേർത്തു. നാടൻപാട്ടും അവതരിപ്പിച്ചാണ് സംഘം മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |