കാഞ്ഞിരപ്പള്ളി: ഇടുക്കി എ.ആർ.ക്യാമ്പിലെ പൊലീസുകാരൻ പി.വി.ഷിഹാബ് മാങ്ങ മോഷ്ടിച്ച കേസിൽ പരാതി പിൻവലിക്കാനുള്ള കടയുടമയുടെ അപേക്ഷ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. ഐ.പി.സി 379 പ്രകാരമുള്ള എല്ലാവിധ നടപടികളും അവസാനിപ്പിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് പൊലീസിന് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.
സെപ്തംബർ 28ന് പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയുടെ മുന്നിലിരുന്ന പെട്ടിയിൽ നിന്ന് പത്തുകിലോയോളം മാങ്ങ മോഷ്ടിച്ചത്. പൊലീസ് കേസെടുത്തതിനുശേഷം ഇയാളെ സസ്പെൻഡ് ചെയ്തു. ഒളിവിൽപ്പോയ ഇയാളെ പിടികൂടാനുമായില്ല. ഒത്തുതീർപ്പിനായി കടയുടമ നൽകിയ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. വീടാക്രമണം, സ്ത്രീ പീഡനം തുടങ്ങിയ കേസുകളിലും ഷിഹാബ് പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |