പനാജി: ഗോവയിൽ നവംബർ ഇരുപതിന് ആരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ( ഇഫി) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഭാഷാ ചിത്രങ്ങളിൽ മലയാളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾ മാത്രം.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്നീ ചിത്രങ്ങളാണ് ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.പൃഥ്വി കൊണാനൂർ സംവിധാനം ചെയ്ത ഹദി നീലേണ്ടു എന്ന കന്നട ചിത്രമാണ് പനോരമയുടെ ഉദ്ഘാടന ചിത്രം.മറാത്തിയിൽ നിന്നും തമിഴിൽ നിന്നും മൂന്നു ചിത്രങ്ങൾ വീതവും ഹിന്ദിയിൽ നിന്ന് നാലു ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ബംഗാളിയിൽ നിന്ന് മഹാനന്ദ എന്ന ഒരു ചിത്രം മാത്രമാണ് പനോരമയിൽ ഇടം നേടിയത്.തമിഴിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ജ്ഞാനവേലിന്റെ ജയ് ഭീമും ഉൾപ്പെടുന്നു.പ്രിയനന്ദനൻ ഇരുള ഭാഷയിലെടുത്ത ധബാരി ക്യുരുവി യും പനോരമയിലെത്തിയിട്ടുണ്ട്.മുഖ്യധാര ചിത്രങ്ങളിൽ നിന്നുള്ള സെലക്ഷനിൽ കാശ്മീരി ഫയൽസ്, ആർ.ആർ.ആർ, ടോണിക്, അഖണ്ഡ എന്നീ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു.സംവിധായകനും എഡിറ്ററുമായ വിനോദ് ഗണാത്രയായിരുന്നു ജൂറി അദ്ധ്യക്ഷൻ.
കഥേതര വിഭാഗത്തിൽ
ഒരു മലയാള ചിത്രം
സംസ്കൃതത്തിൽ നിന്ന് യാനം
കഥേതര വിഭാഗത്തിൽ അഖിൽ ദേവിന്റെ വീട്ടിലേക്ക്, എന്ന ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
എ.വി.അനൂപ് നിർമ്മിച്ച് വിനോദ് മങ്കര സംസ്കൃത ഭാഷയിൽ സംവിധാനം ചെയ്ത യാനവും നോൺ ഫീച്ചർ വിഭാഗത്തിൽ നിന്ന് പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |