ചെന്നൈ : കോയമ്പത്തൂർ കാർ സ്പോടനക്കേസിൽ ഐസിസ് ബന്ധം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്ഫോടന കേസ് പ്രതികളിലൊരാൾ ഐസിസ് കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരെ സന്ദർശിച്ചതായി കണ്ടെത്തി. സ്പോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മായിൽ എന്നയാളാണ് ജയിലിലെത്തി ഐസിസ് ബന്ധമുള്ള മുഹമ്മദ് അസ്ഹറുദ്ദീൻ, റാഷിദ് അലി എന്നിവരെ കണ്ടത്. 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കുള്ളയാളാണ് മുഹമ്മദ് അസ്ഹറുദ്ദീൻ.
ഐസിസ് ബന്ധം സംശയിച്ച് 2020ൽ യു.എ,ഇ ഫിറോസിനെ നാടുകടത്തിയിരുന്നു. ഇന്ത്യയിലെത്തിയ ശേഷവും ഇയാൾ ഐസിസ് ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ റോസ് ഇസ്മയിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു.
75 കിലോ സ്ഫോടക വസ്തുക്കളും തീവ്രവാദ ലഘു ലേഖകളും പിടിച്ചെടുത്തതായി എൻഐഎ എഫ്ഐആറിൽ പറയുന്നു.സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |