കായംകുളം: കായംകുളത്ത് പാക് നിർമ്മിതമെന്ന് സംശയിക്കുന്ന 500 ന്റെ വ്യാജ നോട്ടുകൾ പിടികൂടിയ സംഭവത്തിൽ അഞ്ച് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കായംകുളം കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), ഓച്ചിറ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ വീട്ടിൽ മോഹനൻ (66), ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ അബ്ദുൾ ഹക്കീം മകൻ ഹനീഷ് ഹക്കിം (35), ഓച്ചിറ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം കണ്ണമ്പള്ളി ഭാഗം വലിയപറമ്പിൽ നൗഫൽ, കായംകുളം പുത്തേത് ബംഗ്ലാവിൽ ജോസഫ്, ഓച്ചിറ ചങ്ങൻകുളങ്ങര ഓലപ്പളളിൽ മോഹനൻ, ആലപ്പുഴ സക്കറിയ ബസാറിൽ ഹനീഷ് ഹക്കിം, ഓച്ചിറ വവ്വാക്കാവ് പൈങ്കിളി പാലസിൽ അമ്പിളി എന്ന ജയചന്ദ്രൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്വദേശി സുനിൽദത്ത് (54), ചൂനാട് ഇലപ്പിക്കുളം തടായി വടക്കതിൽ അനസ് (46) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
സുനിൽ ദത്തിൽ നിന്നു അഞ്ഞൂറിന്റെ 77 വ്യാജ നോട്ടുകൾ ബാങ്കിൽ വച്ച് പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ജോസഫിൽ നിന്നു 300 നോട്ടുകൾ പിടികൂടി. മോഹനന്റെ കയ്യിൽ 13ഉം അനസിന്റെ കയ്യിൽ 30 നോട്ടുകളും ഉണ്ടായിരുന്നു. 113 നോട്ടുകളാണ് ജയചന്ദ്രന്റെ കയ്യിലുണ്ടായിരുന്നത്. ആകെ 2.69 ലക്ഷം രൂപയുടെ വ്യാജനോട്ടുകൾ കണ്ടെടുത്തു. 2.31 ലക്ഷം വ്യാജനോട്ടുകൾ ഇവർ വിപണിയിൽ ചെലവാക്കി. ആദ്യം അറസ്റ്റിലായ അനസ് ആലപ്പുഴ സ്വദേശി ഹനീഷിന് രണ്ടര ലക്ഷം രൂപ നൽകിയാണ് അഞ്ച് ലക്ഷം രൂപയുടെ വ്യാജ നോട്ടുകൾ വാങ്ങിയത്. ഇതിനായി ജോസഫാണ് പണം നൽകി സഹായിച്ചത്. വ്യാജ നോട്ടുകൾ നൗഫലിനും ജോസഫിനുമായി നൽകി. അവരാണ് മോഹനനും ജയചന്ദ്രനും വ്യാജനോട്ടുകൾ നൽകിയത്.
ഇടപാട് നടന്നത് മംഗളുരുവിൽ
ഹനീഷിന് വ്യാജ നോട്ടുകൾ നൽകിയത് കൽപ്പറ്റ സ്വദേശി സനീറാണ്. ഇയാൾ കസ്റ്റഡിയിൽ ഉണ്ടന്നാണ് സൂചന. മംഗളരുവിൽ ആയിരുന്നു ഇടപാട്. നൗഫലും ജോസഫും കമ്മിഷൻ കടയിലെ മത്സ്യ ഇടപാടുകാരാണ്. ജയചന്ദ്രനും മോഹനനും കച്ചവടക്കാരും. ഇവർ ഇവരുടെ മേഖലയിൽ വ്യാജ നോട്ടുകൾ ചെലവഴിച്ചിട്ടുണ്ടന്നാണ് കരുതുന്നത്. ജോസഫ് വിശപ്പ് രഹിത പദ്ധതി നടപ്പാക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകനാണ്. ഹനീഷ് വധശ്രമക്കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്.
കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഷാഹിന, എ.എസ്.ഐമാരായ ഹാരിസ്, സജിത്, ഉദയൻ, നവീൻ, പൊലീസുകാരായ ദീപക്, വിഷ്ണു, സബീഷ് , ഷാജഹാൻ, അനീഷ്, രാജേന്ദ്രൻ, റെജി, സുനിൽകുമാർ, വിനോദ് കുമാർ, പ്രദീപ്, ഫിറോസ്, ശിവകുമാർ, കണ്ണൻ, അതുല്യ മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |