ന്യൂഡൽഹി: ഈവർഷം ജൂലായ്-സെപ്തംബർപാദത്തിൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ വിപണി നേരിട്ടത് കനത്തമാന്ദ്യം. 9.7 ശതമാനം നഷ്‌ടവുമായി 30.19 കോടി ഫോണുകളാണ് കഴിഞ്ഞപാദത്തിൽ വിറ്റഴിഞ്ഞതെന്ന് ഗവേഷണസ്ഥാപനമായ ഇന്റർനാഷണൽ ഡേറ്റ കോർപ്പറേഷൻ (ഐ.ഡി.സി) വ്യക്തമാക്കി.
വളർച്ച കുറിച്ച ഏകകമ്പനി ആപ്പിളാണ്. 1.6 ശതമാനം വളർച്ചയുമായി 5.19 കോടി ഫോണുകൾ ആപ്പിൾ വിറ്റഴിച്ചു. സാംസംഗ് 7.8 ശതമാനം, ഷവോമി 8.6 ശതമാനം, വിവോ 22.1 ശതമാനം, ഒപ്പോ 22.3 ശതമാനം എന്നിങ്ങനെ മറ്റ് പ്രമുഖ കമ്പനികളെല്ലാം കുറിച്ചത് നഷ്‌ടം.
വിപണിയിൽ ഒന്നാമത് സാംസംഗ്
വില്പന കുറഞ്ഞെങ്കിലും വിപണിവിഹിതത്തിൽ ഒന്നാമത് 21.2 ശതമാനവുമായി സാംസംഗാണ്. ആപ്പിൾ 17.2 ശതമാനവുമായി രണ്ടാമതുണ്ട്. ഷവോമി 13.4 ശതമാനം, വിവോയ്ക്കും ഒപ്പോയ്ക്കും 8.6 ശതമാനം വീതം എന്നിങ്ങനെയാണ് വിഹിതം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |