കണ്ണൂർ: സംസ്ഥാനത്തെ മുടങ്ങിക്കിടക്കുന്നതും പാതിവഴിയിലായതുമായ ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. പരിസ്ഥിതി സംഘടനകളുടെ എതിർപ്പും ചില ഉദ്യോഗസ്ഥരുടെ മെല്ലേപ്പോക്കുമാണ് പദ്ധതികൾക്ക് തടസ്സമാകുന്നത്. അതൊക്കെ പരിശോധിച്ച് പദ്ധതികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. 'ജലവൈദ്യുത പദ്ധതികളിൽ തുലച്ചത് 1000 കോടി' എന്ന കേരളകൗമുദി വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
141 മെഗാവാട്ടിന്റെ നാല് ജലവൈദ്യുത പദ്ധതികൾ ഉടൻ പൂർത്തിയാക്കും. പുതിയ ജലവൈദ്യുത പദ്ധതികളെ കണ്ണുമടച്ച് എതിർക്കുന്ന പ്രവണത വർദ്ധിക്കുന്നു. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ കമ്മിഷൻ ചെയ്‌തതും, പുതിയവയ്‌ക്ക് തുടക്കം കുറിച്ചതും സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
പള്ളിവാസൽ, മാങ്കുളം
നിർമ്മാണം നിലച്ചിരുന്ന 60 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പള്ളിവാസൽ പദ്ധതി അതിവേഗം മുന്നേറുന്നു.. പ്രതിവർഷം 82 ദശലക്ഷം യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം പദ്ധതിയുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. 80.13 ഹെക്‌ടർ സ്ഥലമാണ് പദ്ധതിക്കായി വേണ്ടത്. ഇതിൽ 11.9 ഹെക്ടർ വനഭൂമിയും, 15.16 ഹെക്‌ടർ നദീതടവുമാണ്. 52.94 ഹെക്ടർ സ്വകാര്യ ഭൂമിയിൽ 90 ശതമാനവും ഏറ്റെടുത്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |