തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാറ്റം കൊണ്ട് പിണറായി സർക്കാർ ഉന്നം വയ്‌ക്കുന്നത് രണ്ടുലക്ഷം കോടിയുടെ തട്ടിപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ പാർലമെന്റ് മന്ദിരം പണിയുന്നതിനെ എതിർത്ത സി.പി.എമ്മാണ് സെക്രട്ടേറിയറ്റ് പണിയാൻ ശ്രമിക്കുന്നത്. എന്താണ് പോരായ്‌മയെന്ന് പറയാൻ സർക്കാർ തയ്യാറാകണം. സാമ്പത്തിക ഞെരുക്കത്തിൽ പെട്ടിരിക്കുമ്പോഴാണ് ധൂർത്തിനുള്ള വഴിയൊരുക്കുന്നത്. പൊലീസ് സ്റ്റേഷനുകളെല്ലാം ഗുണ്ടാതാവളങ്ങളായി, കഞ്ചാവ് മാഫിയയാണ് ഭരിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ സമരത്തിനെതിരെ ബി.ജെ.പിയും സി.പി.എം ഒന്നിച്ചത് അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും സുധാകരൻ പറഞ്ഞു.
അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, പ്രതാപചന്ദ്രൻ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |