തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്‌ണന് ഡി.ജി.പി പദവി നൽകി സർക്കാർ ഉത്തരവായി. അദ്ദേഹം എക്‌സൈസ് കമ്മീഷണർ ആയി തുടരും. തിരുവനന്തപുരം സ്വദേശിയായ ആനന്ദകൃഷ്‌ണൻ 1989 ബാച്ചിലെ ഐ.പി.എസ് ഓഫീസർ ആണ്. വയനാട്, കൊല്ലം ജില്ലകളിൽ എ. എസ്.പിയായ അദ്ദേഹം തുടർന്ന് കൊല്ലം, തൃശൂർ, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ എസ്.പിയായിരുന്നു.
വിജിലൻസ്, ഇന്റലിജൻസ്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ വിവിധ തസ്‌തികകളിൽ പ്രവർത്തിച്ചു. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയും ഗതാഗത കമ്മീഷണറുമായി ജോലി നോക്കി. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ പൊലീസ് ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി ബോസ്‌നിയയിൽ ജോലി ചെയ്‌തു. വിശിഷ്ടസേവനത്തിനും പ്രശസ്ത സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |