തിരുവനന്തപുരം:അരിവില വർദ്ധന പിടിവിട്ടപ്പോൾ മാത്രം ആന്ധ്രയിലേക്ക് പോയ സർക്കാർ പച്ചക്കറി വില നിയന്ത്രിക്കാൻ ഇനിയും ഇടപെട്ടിട്ടില്ല. കർണ്ണാടത്തിലെ ഗുണ്ടൽപേട്ടിലെ കർഷകരിൽ നിന്ന് പച്ചക്കറി വൻ വിലക്കുറവിൽ വാങ്ങാവുന്നതേയുള്ളൂ. ഹോർട്ടികോർപ്പ് അതിന് തുനിഞ്ഞില്ലെങ്കിൽ അരിലോബിയെ പോലെ പച്ചക്കറി ലോബിയും മുതലെടുക്കും.
ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങി മിതമായ വിലയ്‌ക്ക് ജനത്തിന് നൽകുമെന്ന പ്രഖ്യാപനങ്ങൾ സർക്കാർ നടപ്പാക്കാത്തതാണ് വിലക്കയറ്റത്തിന് കാരണം. വില കുതിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ പോവുകയും വില കുറയുമ്പോൾ ആ വഴി മറക്കുകയുമാണ് പതിവ്.
അരി വില 60 കടന്നപ്പോഴാണ് ആന്ധ്രയിലേക്ക് പോയത്. അരി വാങ്ങൽ രണ്ട് സർക്കാരുകൾ തമ്മിലുള്ള ഇടപാടാക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനു കഴിഞ്ഞത് നേട്ടമാണ്. അത് വിപണിയിൽ പ്രതിഫലിക്കാൻ വൈകും.
പച്ചക്കറി സാമ്പിൾ വില
ഇനം .................ഗുണ്ടൽപേട്ടിൽ........... കേരളത്തിൽ
സവാള ............................ 10........................ 40
തക്കാളി .............................8 ........................ 24
കാരറ്റ് ...............................20..........................60
ബീൻസ്.............................30..........................80
വെണ്ടയ്‌ക്ക......................5- 10.....................35-40
അരി വില വർദ്ധന
ഡ്യൂപ്ലിക്കേറ്റ് ജയ, മട്ട തുടങ്ങി എല്ലാ ഇനം അരിക്കും വില കൂടി. റേഷൻ കടകളിൽ മട്ട, പുഴുക്കലരി എത്താത്തും വില കൂട്ടി.
ഇനം.................... ഇപ്പോൾ..........രണ്ട് മാസം മുമ്പ്
കുറുവ........................41.............................28
വെള്ള കുറുവ............40.............................32
മഞ്ഞകുറുവ..............40.............................33
പൊന്നി.......................42.............................38
കൈമ........................107.............................95
ഇന്ന് യോഗം വിളിച്ച് മന്ത്രി
അവശ്യസാധന വില നിയന്ത്രിക്കാൻ കളക്ടർമാരുടേയും ജില്ലാ സപ്ലൈ ഓഫീസർമാരുടേയും അളവ് തൂക്ക ഉദ്യോഗസ്ഥരുടേയും അടിയന്തര യോഗം ഇന്ന് രാവിലെ 10ന് മന്ത്രി ജി.ആർ.അനിൽ വിളിച്ചു. തിരുവനന്തപുരം ജില്ലയിലുള്ളവർ നേരിട്ടും മറ്റുള്ളവർ ഓൺലൈനിലും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |