കോഴിക്കോട്: സംസ്ഥാന ഗവർണർക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും യുദ്ധപ്രഖ്യാപനം കേരളത്തിൽ ഭരണഘടനാ പ്രതിസന്ധിയും ഭരണപ്രതിസന്ധിയും സൃഷ്ടിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ഗവർണർക്കെതിരായ യുദ്ധപ്രഖ്യാപനം ഭരണഘടനയോടും ഇന്ത്യൻ ഫെഡറൽ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. ഗവർണർക്കെതിരായ യുദ്ധത്തിൽ നിന്നും മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയും രാഷ്ട്രപതിയും സുപ്രീംകോടതിയും കേന്ദ്ര സർക്കാരും രാജ്ഭവനും തങ്ങൾക്ക് ബാധകമല്ലെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. പിണറായി സർക്കാരിന്റെ നടപടികളെ നിയമപരമായും ഭരണഘടനാപരമായുമാണ് ഗവർണർ ചോദ്യം ചെയ്യുന്നത്. എന്നാൽ ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി തികച്ചും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇതേ നിലപാടായിരുന്നു മുൻ മുഖ്യമന്ത്രിമാരായ കശ്മീരിലെ മുഫ്തി മുഹമ്മദ് സയിദും ഫാറൂഖ് അബ്ദുള്ളയ്ക്കുമെല്ലാം ഉണ്ടായത്. ഇന്ന് അവരുടെ സ്ഥിതി എന്താണെന്നു കൂടി മനസിക്കുന്നത് നല്ലതാണ്. കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകർന്നുകിടക്കുകയാണ്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, ജില്ല ജനറൽ സെക്രട്ടറി എം.മോഹനൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |